ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 സാമൂഹിക വ്യാപനത്തിലേക്ക് കടന്നേക്കുമെന്ന ഭീതിയിൽ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം. താൽകാലിക ആശുപത്രികളും വെൻറിലേറ്ററുകളും സ്ഥാപിക്കുന്നതിന് റെയിൽവേയുടെയും പട്ടാളത്തിെൻറയും സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാണ് പദ്ധതി. സാമൂഹിക വ്യാപനം ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും (ഐ.സി.എം.ആർ) സ്ഥിരീകരിക്കുന്നില്ലെങ്കിലും സാധ്യത മുന്നിൽകണ്ട് സജ്ജമാകാനാണ് നിർദേശം. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ രാജ്യം 21 ദിവസത്തെ ലോക്ഡൗണിലാണ്.
കോവിഡ് പ്രത്യേക ആശുപത്രികൾ സ്ഥാപിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 17 സംസ്ഥാനങ്ങൾ ഇതിെൻറ പ്രവർത്തനം തുടങ്ങി. തങ്ങളുടെ അധീനതയിലുള്ള 28 ആശുപത്രികൾ കോവിഡ് ചികിത്സക്കായി വിട്ടുനൽകാൻ സൈന്യവും തീരുമാനിച്ചു. നിർേദശപ്രകാരം രണ്ടുമാസത്തിനകം 30,000 വെൻറിലേറ്ററുകൾ നിർമിക്കാൻ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഒരുക്കം തുടങ്ങി. സജ്ജീകരണങ്ങൾ ഒരുക്കാൻ ആവശ്യമായ പണം ചെലവഴിക്കാൻ സൈന്യത്തിന് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. എ.സി കോച്ചുകൾ ഒഴികെയുള്ള കോച്ചുകളിൽ ഐസൊലേഷൻ സൗകര്യം ഒരുക്കാൻ റെയിൽവേയും ആസൂത്രണം തുടങ്ങി.
പൊതു, സ്വകാര്യ ആശുപത്രികളിൽ പ്രത്യേക കോവിഡ് ചികിത്സ സൗകര്യം ഒരുക്കാനും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവെക്കാനും നിർദേശിച്ചിട്ടുണ്ട്. നേരത്തേ ഓർഡർ നൽകിയ 1200 വെൻറിലേറ്ററുകൾക്കു പുറമെ, 10,000 വെൻറിലേറ്ററുകൾക്കുകൂടി ഓർഡർ കൊടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.