ന്യൂഡൽഹി: തൂത്തുക്കുടിയിൽ സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിെവപ്പിനെതിരെ നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഇന്ന് കേൾക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പിൽ സി.ബി.െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജി.എസ് മണി എന്നയാളാണ് ഹരജി നൽകിയത്.
നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറിനെതിരായി നാട്ടുകാർ സമരം നടത്തുന്നു. പ്ലാൻറ് പരിസര മലിനീകരണമുണ്ടാക്കുന്നുവെന്നും അടച്ചു പൂട്ടണമെന്നും ലൈസൻസ് പുതുക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസം സമരക്കാർ പ്ലാൻറിലേക്ക് നടത്തിയ ലോങ് മാർച്ചിനു
നേരെ പൊലീസ് വെടിവെക്കുകയായിരുന്നു.
വെടിെവപ്പിൽ 13 പേർ കൊല്ലപ്പെട്ടു. വെടിവെപ്പ് മനഃപൂർവമായിരുെന്നന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പറത്തു വന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.