ജദ്ഗൽപുർ: നഗരകേന്ദ്രീകൃത മാവോവാദികളെ കോൺഗ്രസ് പിന്തുണക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ദരിദ്രരായ ആദിവാസി യുവാക്കളുടെ ജീവിതം തകർത്തത് മാവോവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
കോൺഗ്രസ് ആദിവാസികളെ പരിഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഛത്തീസ്ഗഢിെൻറ വികസനമെന്നത് വാജ്പേയിയുടെ സ്വപ്നമായിരുന്നു. അത് പൂർത്തിയാക്കുംവരെ വിശ്രമമില്ല. മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന കാരണംപറഞ്ഞ് കോൺഗ്രസ് ബസ്തർ മേഖലയെ അവഗണിക്കുകയായിരുന്നു. നഗരകേന്ദ്രീകൃത മാവോവാദികൾ ശീതീകരിച്ച മുറികളിലിരുന്ന് വിദൂര പ്രദേശങ്ങളിലെ ആദിവാസി കുട്ടികളെ നിയന്ത്രിക്കുകയാണ്.
സർക്കാർ മാവോവാദികൾക്കെതിരെ നടപടിയെടുക്കുേമ്പാൾ എന്തിനാണ് കോൺഗ്രസ് അതിനെതിരെ പ്രതികരിക്കുന്നത്. ദുഷ്ടചിന്തകളുള്ള ചെകുത്താന്മാരാണ് നക്സലുകൾ. മുൻ സർക്കാറുകൾ ബസ്തറിനുവേണ്ടി കാര്യമായൊന്നും ചെയ്തിട്ടില്ല. അവരോട് ജനങ്ങൾ പൊറുക്കരുത്. ബസ്തറിലാകെ ബി.ജെ.പി സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കണം.
കോൺഗ്രസ് ആദിവാസികളെയും ദലിതരെയും മനുഷ്യരായല്ല, വോട്ടുബാങ്കായാണ് കാണുന്നതെന്നും മോദി ആരോപിച്ചു. 90 സീറ്റുകളുള്ള ഛത്തീസ്ഗഢ് നിയമസഭയിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12നാണ് ആദ്യ ഘട്ടം. രണ്ടാംഘട്ടം നവംബർ 20നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.