ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളെച്ചൊല്ലി ലോക്സഭയിൽ ബി.ജെ.പി കോൺഗ്രസ് എം.പിമാർ തമ്മിൽ കയ്യാങ്കളി. സംഘർഷത്തിനിടെ ബി.ജെ.പി എം.പിമാർ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.
കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ബാനറുകളും പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് എം.പിമാർ സഭയിലെത്തിയിരുന്നത്. ബാനറുമായി നിൽക്കുകയായിരുന്ന തന്നെ ബി.ജെ.പി എം.പി ജസ്കൗർ മീണയടക്കമുള്ളവർ കയ്യേറ്റം ചെയ്തുവെന്നാണ് രമ്യ പരാതിയിൽ ആരോപിച്ചത്. ദലിതയും വനിതയുമായതുകൊണ്ടാണോ തന്നെ നിരന്തരം അക്രമിക്കുന്നതെന്നും രമ്യ പരാതിയിൽ പറയുന്നു. സ്പീക്കർ പരാതി സ്വീകരിച്ചിട്ടുണ്ട്.
ബി.ജെ.പി അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി കയ്യാങ്കളിയിലേർപ്പെട്ടതോടെ സഭ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നാടകീയരംഗങ്ങള്‍ക്ക് ശേഷം മൂന്ന് മണിക്ക് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടരുന്നതിനാല്‍ വൈകീട്ട് നാലര വരെ സഭ നിര്‍ത്തിവെയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.