ന്യൂഡൽഹി: അലഹാബാദിെൻറ പേര് മാറ്റി പ്രയാഗ്രാജ് എന്നാക്കാനുള്ള യോഗി സർക്കാറിെൻറ നീക്കത്തെ ശക്തമായി എതിർത്ത് കോൺഗ്രസ്. സ്വാതന്ത്ര സമരകാലം മുതലുള്ള രാജ്യ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ് അലഹാബാദെന്നും ആ പേര് മാറ്റുക വഴി, ചരിത്രമാണ് തിരുത്തപ്പെടുന്നതെന്നും കോൺഗ്രസ് വക്താവ് ഒാംകാർ സിങ് പറഞ്ഞു.
കുംഭ മേള നടക്കുന്ന സ്ഥലം ഇപ്പോൾ പ്രയാഗ്രാജ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. ഇനി മാറ്റണം എന്ന നിർബന്ധത്തിലാണ് യു.പി സർക്കാരെങ്കിൽ ആ നഗരം വിഭജിച്ച് മാറ്റണമെന്നും അലഹാബാദിെൻറ പേര് മാറ്റുകയല്ല വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വാതന്ത്ര്യത്തിനായി പോരാടുന്ന കാലത്ത് അലഹാബാദ് ഒരു പ്രേചാദനമായ നഗരമായിരുന്നു. 1888ലും 1892ലും പിന്നീട്ച 1910ലും സ്വാതന്ത്ര്യ സമര പോരാട്ടത്തിന് രൂപം നൽകിയ കോൺഗ്രസിെൻറ ‘മഹാധിവേശൻസ്’ അവിടെയാണ് നടന്നത്. രാജ്യത്തിെൻറ ആദ്യത്തെ പ്രധാനമന്ത്രിയെ സംഭാവന ചെയ്ത നഗരം കൂടിയാണ് അലഹാബാദെന്നും പേര് മാറ്റുന്നതിലൂടെ അലഹാബാദ് സർവകലാശാലയുടെ പേരും പ്രയാഗ് സർവകലാശാലയെന്നാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബി.ജെ.പി യോഗി സർക്കാരിെൻറ നീക്കത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സംസ്ഥാനത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വികാരം പരിഗണിച്ച് നഗരത്തിന് പുതിയ നാമം നൽകുന്ന യോഗി സർക്കാറിനെ ബി.ജെ.പി അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.