ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ രാജേന്ദ്ര സിങ് ഭണ്ഡാരി ബി.ജെ.പിയിൽ ചേർന്നു. 2022ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബദരീനാഥ് മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ടിനെയാണ് ഭണ്ഡാരി പരാജയപ്പെടുത്തിയത്. മൂന്നു തവണ എം.എൽ.എയായിരുന്നു.
നരേന്ദ്ര മോദിയുടെ നയങ്ങളിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.