രാഹുൽ ഗാന്ധിയുടെ ഹാഥറസ് സന്ദർശനം വെറും രാഷ്ട്രീയം, ഇരക്ക് വേണ്ടിയല്ല -സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നത് വെറും രാഷ്ട്രീയ ആയുധം മാത്രമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

'കോൺഗ്രസിെൻറ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹാഥറസ് സന്ദർശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക് നീതി കിട്ടാൻ വേണ്ടിയുള്ളതല്ലെന്നും ജനങൾ മനസിലാക്കും' -സമൃതി ഇറാനി കൂട്ടിച്ചേർത്തു.

അതേസമയം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന് വ്യക്തമാക്കി. കോൺഗ്രസ് എം.പിമാരും ഇവരോടൊപ്പമുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് ശേഷമാകും സന്ദർശനം. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ട ഇരുവരെയും യു.പി പൊലീസ് തടഞ്ഞിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു. ഇതിൽ രാജ്യ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെടുന്നത്.  

Tags:    
News Summary - Congress Leader Rahul Gandhis visit to Hathras is for politics Smriti Irani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.