മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ഒഴിവാക്കി കോൺഗ്രസ്, എൻ.സി.പി പിന്തുണയിൽ സർക്കാറ ുണ്ടാക്കാനുള്ള ശിവസേനയുടെ ശ്രമം പാളി. ഗവർണർ ഭഗത് സിങ് കോശിയാരി നൽകിയ സമയപരി ധിക്കകം രാജ്ഭവനിൽ എത്തി സർക്കാറുണ്ടാക്കാൻ സമ്മതമറിയിച്ചെങ്കിലും കോൺഗ്രസിെ ൻറയും എൻ.സി.പിയുടെയും പിന്തുണക്കത്ത് നൽകാൻ സേനക്ക് കഴിഞ്ഞില്ല.
തിങ്കളാഴ്ച രാ ത്രി ഏഴരക്കുള്ളിൽ വിവരമറിയിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടത്. ഇതു പ്രകാരം ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ സേന സംഘം ഗവർണറെ കണ്ടു. ഇരുപാർട്ടികളും തത്വത്തിൽ തങ്ങളെ പിന്തുണക്കുന്നതായി ഗവർണറെ അറിയിച്ച സേന പിന്തുണക്കത്ത് സമർപ്പിക്കാൻ മൂന്നു ദിവസത്തെ സാവകാശം ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാൽ, ഗവർണർ സമയം നീട്ടി നൽകിയില്ല. തുടർന്ന് മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയായ എൻ.സി.പിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരക്കകം തീരുമാനം അറിയിക്കണം.
അതേസമയം, സേനക്ക് പരിമിതമായ സമയമാണ് ഗവർണർ നൽകിയതെന്നും കോൺഗ്രസ് ഹൈകമാൻഡുമായി ചർച്ചചെയ്ത് പോംവഴി കാണുമെന്നും എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. തിങ്കളാഴ്ച എൻ.സി.പി, ശിവസേന നേതാക്കൾ മുംബൈയിലും കോൺഗ്രസ് നേതാക്കൾ ജയ്പുർ, ഡൽഹി എന്നിവിടങ്ങളിലും നടത്തിയ മാരത്തൺ ചർച്ചകളിൽ അന്തിമ തീരുമാനമുണ്ടായില്ല. കോൺഗ്രസിെൻറ തീരുമാനം അറിഞ്ഞെ നിലപാടുള്ളൂവെന്ന് എൻ.സി.പി വ്യക്തമാക്കി. എൻ.സി.പി ആവശ്യപ്പെട്ടതു പ്രകാരം ശിവസേന എൻ.ഡി.എയിൽ പുറത്തു കടക്കുകയും കേന്ദ്രത്തിലെ ഏക മന്ത്രിയെ പിൻവലിക്കുകയും ചെയ്തു.
മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ വെച്ചു ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെയുമായി നടന്ന ചർച്ചയിൽ സർക്കാറിെൻറ സുഗമമായ നടത്തിപ്പിന് ഉദ്ധവ് താക്കറെതന്നെ മുഖ്യമന്ത്രിയാകണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടിരുന്നു. സേനയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കളും പവാറുമായും കൂടുതൽ ചർച്ച വേണമെന്ന നിലപാടാണ് അവസാന നിമിഷം കോൺഗ്രസ് കൈക്കൊണ്ടത്. വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി സർക്കാറുണ്ടാകുന്നതിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ഞായറാഴ്ചയാണ് ഗവർണർ സേനയെ ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.