ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാളിലെ ബേരാംപൂരിൽ വീണ്ടും മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മത്സരിച്ചു പോന്ന കർണാടകയിലെ ഗുൽബർഗയിൽ അദ്ദേഹത്തിന്റെ മരുമകൻ രാധാകൃഷ്ണ സ്ഥാനാർഥി. രാജസ്ഥാനിൽ സി.പി.എമ്മിന് സീക്കർ സീറ്റ് കോൺഗ്രസ് വിട്ടുകൊടുത്തു. മുൻകേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകൾ പ്രണീതി ഷിൻഡെ മഹാരാഷ്ട്രയിലെ സോലാപൂരിൽ കോൺഗ്രസ് സ്ഥാനാർഥി.
56 പേർ ഉൾക്കൊള്ളുന്ന മൂന്നാമത്തെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിയത്. ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികൾ 138. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, അരുണാചൽപ്രദേശ്, രാജസ്ഥാൻ,തെലങ്കാന, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.