പൊന്നാനി: വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനി പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്ലം (20)നാണ് പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. മർദ്ദനത്തിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടലുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം വീടിന് മുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു അസ്ലം. അജ്മാനിൽ ജോലി ചെയ്യുന്ന അസ്ലം ഒരു മാസം മുമ്പാണ് കാലിെൻറ ഓപ്പറേഷന് വേണ്ടി നാട്ടിലെത്തിയത്. ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിെൻറ ഭാഗമായി വീടിന് മുന്നിൽ നടക്കുന്നതിനിടെ ബൈക്കിലെത്തിയ പൊലീസ് ലാത്തി കൊണ്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് താഴെ വീണ അസ്ലമിനെ തുടർന്നും മർദ്ദിച്ചു.
ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്.തുടർന്ന് അസ്ലമിനെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ താലൂക്കാശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി.എന്നാൽ സംഭവത്തിൽ പൊലീസ് പ്രതികരിച്ചില്ല .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.