കല്‍ക്കരിപ്പാടം അഴിമതി:  മുന്‍ സെക്രട്ടറിക്ക് ജാമ്യം

ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ കല്‍ക്കരിപ്പാടം പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്.സി. ഗുപ്തക്ക് ജാമ്യം. കേസില്‍ അന്വേഷണം നേരിടുന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായ കെ.എസ്. ക്രോപ, കല്‍ക്കരിപ്പാടം പാട്ടത്തില്‍ നേടിയ എസ്.കെ.എസ് ഇസ്പത് ആന്‍ഡ് പവര്‍ ലിമിറ്റഡ് ഡയറക്ടര്‍മാരായ അനില്‍ ഗുപ്ത, ദീപക് ഗുപ്ത എന്നിവരടക്കം മറ്റ് ആറു പേര്‍ക്കും ഡല്‍ഹിയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 
 ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലും സ്വന്തം ജാമ്യത്തിലുമാണ് ഏഴ് പേര്‍ക്കും ജാമ്യം. കല്‍ക്കരി പാടവും കമ്പനിയുടെ മൂലധനവും സംബന്ധിച്ച് കണക്കുകള്‍ തെറ്റായി കാണിച്ചുവെന്നാണ്  ഇവര്‍ക്കെതിരായ കുറ്റം. 
 

Tags:    
News Summary - coalmine case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.