ബിജ്നോർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ യുവാവ് കൊല്ലപ്പെട്ട കേസിൽ ആറ് പൊലീസുകാർക്കെതിരെ കേസെടുത്തു. സമരത്തിനിടെ അക്രമം നടത്തിയവർക്കെതിരായ കേസുകൾക്കൊപ്പമാണ് പൊലീസുകാർക്കെതിരായ കേസും ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.എ.എസ് പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന 20കാരനായ സുലൈമാനാണ് ഈ മാസം 20ന് നഹ്തൗറിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കോൺസ്റ്റബിൾ മോഹിതാണ് വെടിയുതിർത്തതെന്ന് ചൂണ്ടിക്കാട്ടി സുലൈമാെൻറ സഹോദരനാണ് പൊലീസുകാർക്കെതിരെ പരാതി നൽകിയത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് തങ്ങളുടെ വെടിയേറ്റാണ് സുലൈമാൻ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക പൊലീസ് സമ്മതിച്ചിരുന്നു.
നാടൻ തോക്കുകൊണ്ട് പൊലീസിനുനേരെ വെടിവെച്ച സംഘത്തിൽ സുലൈമാനും ഉണ്ടായിരുന്നുവെന്നും ഇവർക്കെതിരെ തിരിച്ച് വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.