ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധമറിയിച്ച് ധർണ്ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ മഹാത്മഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ധർണ്ണ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ബലാൽസംഗ കേസിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവ് കുൽദീപ് സിങ് സെങ്കാറിനെതിരെയും വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.
ഒക്ടോബർ ഒമ്പതിനാണ് ആക്ടിങ് രജിസ്ട്രാർ രാജശ്വേർ സിങ് വിദ്യാർഥികളെ പുറത്താക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, 100ഓളം വിദ്യാർഥികൾ ധർണ്ണയിൽ പങ്കെടുത്തുവെന്നും ഇതിൽ മൂന്ന് വീതം ദലിത്, ഒ.ബി.സി വിദ്യാർഥികളെ മാത്രമാണ് പുറത്താക്കിയിട്ടുള്ളതെന്ന് വിദ്യാർഥികളിലൊരാളായ ചന്ദൻ സരോജ് ആരോപിച്ചു. ധാരാളം ഉയർന്ന ജാതിക്കാർ പ്രതിഷേധത്തിൻെറ ഭാഗമായെന്നും ചന്ദൻ സരോജ് വ്യക്തമാക്കി.
ചന്ദൻ സരോജ്, നീരജ് കുമാർ, രാജേഷ് സാർത്തി, രജനീഷ് അംബേദ്ക്കർ, പങ്കജ് വേല, വൈഭവ് പിംപാൽക്കർ എന്നിവരെയാണ് യൂനിവേഴ്സിറ്റി അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.