ന്യൂഡൽഹി: ലോകസാമ്പത്തിക ഫോറത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്ത് ചൈന. തീവ്രവാദവും, കാലാവസ്ഥ വ്യതിയാനവും പോലെ അപകടരമാണ് സംരക്ഷണവാദവുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് ചൈന സ്വാഗതം ചെയ്തിരിക്കുന്നത്. സംരക്ഷണവാദം ആഗോളവൽക്കരണത്തിന് ഉൾപ്പടെ ഭീഷണിയാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞിരിന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംരക്ഷണവാദത്തിനെതിരായ പ്രസ്താവന തങ്ങൾ ശ്രദ്ധിച്ചു. സംരക്ഷണവാദത്തെ ചെറുത്ത് തോൽപ്പിച്ച് ആഗോളവൽക്കരണം നടപ്പിലാക്കാൻ ഇന്ത്യയും ചൈനയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു.
സംരക്ഷണവാദത്തെ പിന്തുണക്കുന്ന നിലപാട് അമേരിക്കൻ ഭരണാധികാരി ഡോണൾഡ് ട്രംപ് ഉൾപ്പടെ സ്വീകരിക്കുന്നത്. എച്ച്.1ബി വിസ ഉൾപ്പടെയുള്ള യു.എസ് നിലപാട് ഇതാണ് തെളിയിക്കുന്നത്. സംരക്ഷണവാദത്തെ പരോക്ഷമായി പിന്തുണക്കുന്ന നിലപാടുമായി ട്രംപ് മുന്നോട്ട് പോവുേമ്പാഴാണ് ഇതിനെതിരെ മോദിയും രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.