ഇന്ത്യ–ജപ്പാൻ ബന്ധം: മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: ഇന്ത്യ-ജപ്പാൻ ബന്ധം മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള പങ്കാളിത്തമായിരിക്കണമെന്നും അല്ലാതെ സഖ്യമാകരുതെന്നും ചൈനയുടെ മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുൻയിങ്. മേഖലയിൽ ചൈനീസ് നാവികസന്നാഹം വർധിക്കുന്നതിനെതിരായ ഇന്ത്യ-ജപ്പാൻ സഹകരണത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് മുന്നറിയിപ്പ്.

ഇന്ത്യക്ക് യു.എസ്-2 വിമാനങ്ങൾ നൽകാനുള്ള ജപ്പാെൻറ തീരുമാനത്തെക്കുറിച്ച് ഹുവ പ്രതികരിച്ചില്ല. സഹകരണത്തിനുപകരം ഇന്ത്യയും ജപ്പാനും സമ്മർദനീക്കം നടത്തരുതെന്ന താക്കീതാണ് ഹുവയുടെ വാക്കുകളിലുള്ളത്. അഹ്മദാബാദിനും മുംബൈക്കും ഇടക്ക് ബുള്ളറ്റ് ട്രെയിൻ പദ്ധതി തുടങ്ങാൻ ജപ്പാെൻറ സഹായത്തെക്കുറിച്ചും ചൈനക്ക് അതൃപ്തിയുണ്ട്.

Tags:    
News Summary - China Warning against India-Japan Relation -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.