ഇന്ത്യയിൽ രണ്ടുകോടിയിലേറെ ശൈശവവധുക്കൾ

ന്യൂഡൽഹി: രാജ്യത്ത് 2.3 കോടി ശൈശവവധുക്കളുണ്ടെന്ന് പഠനം. ഇൗ പഠനത്തിെൻറകൂടി അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗമായി കണക്കിലെടുത്ത് ശിക്ഷിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വിധിച്ചത്. ഇന്ത്യയിൽ അഞ്ചിലൊരു വിവാഹം നിയമവിരുദ്ധമായ ശൈശവവിവാഹമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2011ലെ സെൻസസിെൻറ അടിസ്ഥാനത്തിലാണ് ശൈശവ വിവാഹത്തെക്കുറിച്ച് പഠനം നടത്തിയത്. 

10 മുതൽ 14 വരെ വയസ്സുള്ള മൂന്നുശതമാനം പെൺകുട്ടികളും 19 വയസ്സാകുന്നതിന് മുമ്പ്  20 ശതമാനം പെൺകുട്ടികളും വിവാഹിതരാവുന്നതായി കോടതി ചൂണ്ടിക്കാട്ടി. 26.8 ശതമാനം സ്ത്രീകൾ വിവാഹിതരാവുന്നത് 18 വയസ്സിന് മുമ്പാണെന്ന് 2014 ലെ ദേശീയ കുടുംബ ആരോഗ്യ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എട്ടുശതമാനം പെൺകുട്ടികൾ 15^19 വയസ്സാകുേമ്പാഴേക്കും ഗർഭിണിയാവുകയോ അമ്മയാവുകയോ ചെയ്യുന്നുണ്ടെന്ന് 2015^2016 സർവേയിലും കണ്ടെത്തി. 
 

Tags:    
News Summary - child brides in India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.