‘അധികമുറങ്ങേണ്ട, കാവൽക്കാരന് ക്ഷീണമാകാം’- ഇന്നലെ സോഷ്യൽ മീഡിയയിലെ ചർച്ച ‘കാവൽ ക്കാരെൻറ’ ഉറക്കമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടൻ അക്ഷയ്കുമാ ർ നടത്തിയ അഭിമുഖത്തിലെ ചില പരാമർശങ്ങളിലെ ട്രോളുകൾകൊണ്ട് എഫ്.ബിയും ട്വിറ്ററും നിറഞ്ഞു. ഇന്ത്യക്കാരോട് മിണ്ടാൻ പേടി ആയതുകൊണ്ടാണോ കനേഡിയൻ പൗരനായ അക്ഷയ് കുമാ റിനോട് മനസ്സ് തുറക്കാൻ മോദി തയാറായതെന്ന ചോദ്യമാണ് ആദ്യമുയർന്നത്.
മൂന്ന് മൂന്നര മണിക്കൂറിലധികം ഉറങ്ങണമെന്ന് മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ ഉപദേശിക്കാറുണ്ടെന്ന ‘വെളിപ്പെടുത്തലിന്’ ഇന്ത്യക്കാർ കൂടുതൽ നേരം മനഃസമാധാനമായിരിക്കാൻ ആഗ്രഹിക്കുന്ന ഒബാമക്ക് സല്യൂട്ട് എന്ന ട്രോളായിരുന്നു മറുപടി. ചെലവിനുള്ള പണം ഇപ്പോഴും തരുന്നത് അമ്മയാണെന്ന് പറഞ്ഞതിനു തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അമ്മയെ ഓർമ വരുന്നതിനെ ചൊല്ലിയായിരുന്നു പരിഹാസം.
ഫ്രാൻസിലേക്ക് ടൂർ പോകാനും ട്രംപിനെ കാണാൻ അമേരിക്കയിൽ പോകാനും തെരഞ്ഞെടുപ്പിനു കെട്ടിവെക്കാനും ബഹിരാകാശ പരീക്ഷണത്തിനുമൊക്കെ അമ്മയോട് തലയും ചൊറിഞ്ഞ് മോദി പണം ചോദിക്കുന്ന ട്രോൾ വൈറൽ ആകാൻ ഏറെനേരം വേണ്ടിവന്നില്ല. ജോലിയില്ലാത്ത മകനോട് ‘നീ ഇങ്ങനെ എത്ര നാൾ എെൻറ ചെലവിൽ കഴിയുമെന്ന്’ ചോദിക്കുന്ന അമ്മയോട് ‘ഈ രാജ്യത്തിെൻറ പ്രധാനമന്ത്രിവരെ സ്വന്തം അമ്മയുടെ ചെലവിലാ കഴിയുന്നതെന്ന്’ മകൻ മറുപടി പറയുന്ന ട്രോളും ശ്രേദ്ധയമായി.
പ്രതിപക്ഷ നേതാക്കൾക്കും തന്നോട് ‘മമത’യുണ്ടെന്ന് തെളിയിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എല്ലാ വർഷവും തനിക്ക് കുർത്ത സമ്മാനമായി തരുമെന്ന് പറഞ്ഞതിനോട് മാധ്യമ പ്രവർത്തക പ്രമീള ഗോവിന്ദിെൻറ പ്രതികരണം ഇതായിരുന്നു -‘എെൻറ പൊന്നുദീദി, എന്നാലും കുർത്തക്ക് പകരം ഇടക്കിടെ ഇന്ത്യൻ ഭരണഘടനയുടെ ഒരു കോപ്പി അയക്കാമായിരുന്നു’.
തയാറാക്കിയത്: ഇ.പി. ഷെഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.