ന്യൂഡൽഹി: കോവിഡ് വാക്സിൻ വിഷയത്തിൽ കേന്ദ്രത്തിെൻറ വിവേചനപരമായ നയത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.എമ്മും. ദുർബല വിഭാഗങ്ങൾക്ക് വാക്സിൻ ഉറപ്പുവരുത്താൻ കഴിയുന്ന നയമല്ല കേന്ദ്രത്തിേൻറതെന്ന് രാഹുൽ കുറ്റപ്പെടുത്തി. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് രാജ്യത്ത് വാക്സിൻ സൗജന്യമാക്കിയിട്ടില്ലെന്നും ഒരു വില നിയന്ത്രണവുമില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നിരിക്കുകയാണെന്നും ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു.
വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ച് സി.പി.എമ്മും രംഗത്തെത്തി. കോവിഡ് പ്രതിസന്ധിയെ നേരിടാൻ സർക്കാർ വിവേചനപരവും നീതിരഹിതവും അപകടകരവുമായ നയം അവതരിപ്പിെച്ചന്ന് സി.പി.എം ആരോപിച്ചു. സംസ്ഥാനങ്ങൾ, സ്വകാര്യ ആശുപത്രികൾ, വ്യവസായിക സ്ഥാപനങ്ങൾ എന്നിവക്ക് നേരിട്ട് നിർമാതാക്കളിൽനിന്ന് വാക്സിൻ വാങ്ങാമെന്നാണ് കേന്ദ്രം പറയുന്നത്. ഇതു തങ്ങൾ സൃഷ്ടിച്ച വൻ ആരോഗ്യ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനുള്ള കേന്ദ്രത്തിെൻറ തന്ത്രമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി.
വാക്സിൻ വിൽപന ഉദാരവത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. കോടിക്കണക്കിന് സാധാരണക്കാർ വാക്സിൻ പരിധിയിൽനിന്ന് ഒഴിവായിപ്പോകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. പുതിയ നയം അനുസരിച്ച് വാക്സിൻ ദാതാക്കൾ വില സ്വയം പ്രഖ്യാപിക്കും. കേന്ദ്രം നൽകുന്ന വാക്സിനുകൾക്ക് സംസ്ഥാന സർക്കാറുകൾ പണം നൽകണം. വിവേചനപരവും നീതിരഹിതവും അപകടകരവുമായ നയരൂപവത്കരണത്തെ സി.പി.എം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.