മുംബൈ: പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നത് അവസാനിപ്പിക്കാൻ ബി.ജെ.പിയുമായുള്ള സഖ്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എം.എൽ.എ പ്രതാപ് സർനായിക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്ത് പരസ്യമായി.
വരാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണമുണ്ടാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൈകോർക്കണമെന്ന് അണികൾ കരുതുന്നതായി കത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സർനായിക്കും കുടുംബവും എൻഫോഴ്സ്മെൻറ് അന്വേഷണം നേരിടുന്നതിനിടയിലാണ് കത്ത്.
ബി.ജെ.പിയും കേന്ദ്ര ഏജൻസികളും അനാവശ്യമായി കുടുംബത്തെ വേട്ടയാടുന്ന സാഹചര്യത്തിലാണ് സർനായിക് കത്തെഴുതിയതെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു. സഖ്യകാര്യങ്ങൾ തീരുമാനിക്കേണ്ടത് ഉദ്ധവ് താക്കറെയാണെന്നും എല്ലാവരുമായി സംസാരിച്ചാണ് നിലവിലെ സഖ്യത്തിന് അദ്ദേഹം തീരുമാനിച്ചതെന്നും റാവുത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.