ചെന്നൈ: ഡി.എം.കെ നേതാവ് എ. രാജ കേന്ദ്രമന്ത്രിയായിരിക്കെ 5.53 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
രാജയുടെ അടുത്ത അനുയായിയായ സി. കൃഷ്ണമൂർത്തി 2007 ജനുവരിയിൽ 'കോവൈ ഷെൽറ്റേഴ്സ് പ്രമോട്ടേഴ്സ്' എന്ന കമ്പനി സ്ഥാപിച്ച് 4.56 കോടി രൂപ കൈപ്പറ്റിയതായി ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു.
രാജ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് 'ഇൻഫ്രാസ്ട്രക്ചർ കമ്പനി' എന്ന പദവി നൽകിയതിനുള്ള പ്രതിഫലമായാണ് പണം നൽകിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.