ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിെൻറ പേരിൽ ‘ദ വയർ’ വെബ ്പോർട്ടൽ പത്രാധിപർ സിദ്ദാർഥ വരദരാജനെതിരെ ക്രിമിനൽ കേസെടുത്ത നടപടി പിൻവലി ക്കണമെന്ന് പ്രമുഖ നിയമജ്ഞരും സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകരും ആവശ്യപ്പെട്ടു. യു.പി സർക്കാർ നടപടി പത്ര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് 3500 പേർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ലോക്ഡൗൺ നിലനിൽക്കെ ഡൽഹിയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്ന അതേ സമയത്ത് അയോധ്യയിലെ രാമജന്മ ഭൂമിയിൽ രാം നവമി പരിപാടി പതിവുപോലെ നടക്കുമെന്ന് യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നുവെന്ന വരദരാജെൻറ ട്വീറ്റിെൻറ പേരിലാണ് കേസ്.
സുപ്രീം കോടതി മുൻജഡ്ജി മദൻ ബി. ലോക്കൂർ, മദ്രാസ് ഹൈകോടതി മുൻജഡ്ജ് കെ. ചന്ദ്രു, മുൻ നാവിക കമാൻഡർമാരായ അഡ്മിറൽ രാംദാസ്, അഡ്മിറൽ വിഷ്ണു ഭഗവത്, അരുന്ധതി റോയി, ആനന്ദ് പട്വർധൻ, സച്ചിദാനന്ദൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.