താനെ: മഹാരാഷ്ട്രയിൽ ബസ് കാത്തുനിന്ന ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇരച്ച് കയറി നാല് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. താനെ ജില്ലയിലെ ഷഹാനപൂരിൽ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സംഭവം നടന്നയുടൻ പരിക്കേറ്റവെര പൊലീസ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് പേരും ആശുപത്രിയിൽവെച്ചാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ നാസിക്കിലേക്ക് ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ ഇരച്ച് കയറിയതെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയതായും പൊലീസ് വ്യക്തമാക്കി.
രണ്ട് ചെറിയ പെൺകുട്ടികൾക്കും ദമ്പതികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിൽസക്കായി താനെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.