ന്യൂഡൽഹി: കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവിലുള്ളതിനാൽ കേന്ദ്ര നിയമം ആവശ്യമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമ നിർമാണത്തിന് സര്‍ക്കാറിനെ നിര്‍ദേശിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാന്, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പല സംസ്ഥാനങ്ങളിലും ചര്‍ച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തില്‍ അത്തരമൊരു നിയമമില്ലെന്ന് എം.ജെ. ചെറിയാൻ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. കേരള നിയമ പരിഷ്കാര കമീഷന് ചെയര്‍മാനായിരുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരാണ് 2009ല്‍ ചര്‍ച്ച് ആക്ടിന് രൂപം നല്‍കിയതെങ്കിലും കേരളത്തിൽ നടപ്പാക്കാൻ ആവശ്യെപ്പട്ടപ്പോൾ കേന്ദ്രത്തിെൻറ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.