ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിൻെറ വിവിധ കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ഡൽഹി ജമാമസ്ജിദിന് മുന്നിൽ ഇന്നും പ്രതിഷേധമുണ്ടായി. പൗരത്വ ഭേദഗതി നിയമം പിൻവ ലിക്കുക എന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം.
നിയമത്തിനെതിരെ ഹൈദരാബാദിലും പ്രതിഷേധമുണ്ടായി. അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്ലീമിനിൻെറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മിറാലം മാണ്ഡിയിൽ നിന്ന് ശാസ്ത്രിപുരം വരെ പാർട്ടി തിരങ്ക യാത്ര സംഘടിപ്പിച്ചു. ചെന്നൈയിലെ നന്ദനത്തും നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നു.
പശ്ചിമബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലും പ്രതിഷേധ റാലികൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം മുൻനിർത്തി കർശന സുരക്ഷയാണ് പശ്ചിമബംഗാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് വീണ്ടും പ്രതിഷേധമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.