ന്യൂഡൽഹി: ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ കലാപാഹ്വാനത്തിനു പിന്നാലെ തിങ്കളാഴ്ച വ ടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ പ്രക്ഷോഭകർക്കുനേരെ അരങ്ങേറിയ വ്യാപക ആക്രമണ ത്തിൽ ഹെഡ്കോൺസ്റ്റബിൾ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. 10 ലധികം പേർക്ക് വെടിയേറ്റു.
ഹെഡ്കോ ൺസ്റ്റബിൾ രത്തൻലാൽ, പ്രദേശവാസികളായ മുഹമ്മദ് ഫുർഖാൻ, ശാഹിദ് എന്നിവരും മറ്റ് രണ്ടാളുമാണ് കൊല്ലപ്പെ ട്ടത്. ഡൽഹി പൊലീസ് ഡി.സി.പി അടക്കം നിരവധി പേർക്ക് പരിക്കേറ്റ സംഘർഷത്തിൽ വീടുകളും ക ടകളും വാഹനങ്ങളും ആക്രമണത്തിനിരയായി. പൊലീസ് സാന്നിധ്യത്തിൽ രാത്രി വൈകിയും വീടുക ൾക്കുനേരെ ആക്രമണം നടക്കുന്നതിനാൽ മുസ്ലിം കുടുംബങ്ങൾ വീടൊഴിഞ്ഞുപോയി. അക്രമമുണ്ടാ കുമെന്ന ഭീതിയിൽ രാത്രി ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയാണ്. വടക്കുകിഴക്കൻ ദൽഹിയിൽ പത്തിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു, മേഖലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി.
നൂറ ഇലാഹി മേഖലയിൽ പൗരത്വ പ്രക്ഷോഭ പന്തലിനു നേരെ സമീപ കെട്ടിടത്തിൽ നിന്ന് സംഘ്പരിവാർ പ്രവർത്തകരെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റാണ് പത്തുപേർക്ക് പരിക്കേറ്റത്. രാത്രി ഒമ്പതേകാലിന് നൂറ ഇലാഹിയിലെ ഗോണ്ട ചൗക്കിൽ പ്രിയ ശ്യാം വസ്ത്രാലയ കെട്ടിടത്തിെൻറ മുകളിൽനിന്നാണ് വെടിവെച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തെ തുടർന്ന് ചാന്ദ്ബാഗിലെയും നൂറ ഇലാഹി മേഖലയിലെയും പൗരത്വ പ്രക്ഷോഭ പന്തലുകളിൽ നിന്ന് സമരക്കാർ ഒഴിഞ്ഞു പോയി.
ചാന്ദ്ബാഗിലെ മുസ്ലിം മേഖലയിലെത്തിയ അക്രമികൾ കച്ചവടക്കാരുടെ ഉന്തുവണ്ടികൾ പിടിച്ചെടുത്തപ്പോൾ അതിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് വാഹനത്തിൽ കയറ്റുകയും പ്രദേശവാസികളെ ഓടിച്ചുവിടുകയും ചെയ്തു. ഇതോടെ അക്രമികൾ കൊള്ളിവെപ്പ് കൂടുതൽ വ്യാപിപ്പിച്ചു, മേഖല സംഘർഷഭരിതമായി.
ഇതിനിടയിലാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻലാൽ കൊല്ലപ്പെടുന്നത്. ഭജൻപുരയിൽ പെട്രോൾ പമ്പ് കത്തിച്ചു.
പൊലീസ് സാന്നിധ്യത്തിലാണ് പൗരത്വ പ്രക്ഷോഭകർക്കുനേരെ ആക്രമണമുണ്ടായത്. അക്രമികൾ കല്ലുകൾ ട്രാക്ടറുകളിൽ കൊണ്ടുവന്ന് ഇറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജാഫറാബാദിൽ ശാഹീൻബാഗ് മാതൃകയിൽ സമരം നടത്തി വന്ന സ്ത്രീകൾ ശനിയാഴ്ച അർധരാത്രി റോഡ് ഉപരോധിച്ചതിനെതിരെ ആക്രമണാഹ്വാനവുമായി മുൻ എം.എൽ.എ കൂടിയായ കപിൽ മിശ്ര രംഗത്തുവന്നിരുന്നു.
ഇതേ തുടർന്ന് ‘പൗരത്വ നിയമത്തെ അനുകൂലിക്കുന്നവർ’ എന്ന പേരിലുള്ള സംഘം ഞായറാഴ്ച മൗജ്പുരിൽ സമരക്കാർക്കുനേരെ കല്ലേറു നടത്തിയിരുന്നു. പ്രക്ഷോഭകർ തിരിച്ച് കല്ലെറിഞ്ഞതോടെ പൊലീസ് ഇരുവിഭാഗത്തെയും വേർതിരിച്ചു. തുടർന്ന് അക്രമിസംഘം ചാന്ദ്ബാഗിലേക്ക് പൊലീസ് കാവലിൽ നീങ്ങി കൊള്ളയും അക്രമവും നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.