ന്യൂഡൽഹി: ബുലന്ദ്ശഹ്ർ കൂട്ട ബലാത്സംഗം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് മന്ത്രി അഅ്സം ഖാന് നോട്ടീസയക്കാൻ സുപ്രീംകോടതി സിബിെഎയോട് ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസ് ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജയിൽ സുപ്രീംകോടതി യു.പി സർക്കാറിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഒൗദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് സംഭവത്തിന് ഇരകളായവർക്ക് കേസന്വേഷണത്തിൽ അവിശ്വാസമുണ്ടാകുന്ന വിധത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പരിധിയിൽ വരുന്നതാണോയെന്നും കോടതി ചോദിച്ചു.
അതേസമയം ബലാത്സംഗത്തിന് ഇരയായവർക്കെതിരെയോ കുടുംബത്തിനെതിരെേയാ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് അഅ്സം ഖാൻ വ്യക്തമാക്കി.
ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നോയിഡയിൽ നിന്ന് ഷാജഹാൻപൂരിലേക്ക് യാത്രചെയ്യുന്നതിനിടെ അമ്മയെയും മകളെയും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ അക്രമികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.