ന്യൂഡൽഹി: സുപ്രീംകോടതി വിധിക്ക് കോഴ നൽകിയ കേസിെൻറ അന്വേഷണം പ്രത്യേകാന്വേഷണ സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, എ.കെ. മിശ്ര, എ.എം. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്. കഴിഞ്ഞ ദിവസം ഹരജി വിധി പറയാൻ മാറ്റിവെച്ചിരുന്നു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി. അതേസമയം കോടതിയലക്ഷ്യത്തിന് ഹരജിക്കാരായ കാമിനി ജയ്സ്വാൾ, പ്രശാന്ത് ഭൂഷൺ എന്നിവരെ ശിക്ഷിക്കുന്നില്ലെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു. ആരോപണങ്ങൾ അവഹേളനപരമാണ്. എന്നാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നില്ല. ഇൗ മഹത്തായ സ്ഥാപനത്തിെൻറ ക്ഷേമത്തിന് വേണ്ടി എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. ഇൗ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതായും വിധി വായിച്ച് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
ഹരജി തള്ളിക്കൊണ്ട് ഏഴ് നിരീക്ഷണങ്ങളും കോടതി നടത്തിയിട്ടുണ്ട്.
സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി കിട്ടാൻ ജഡ്ജിമാർക്കടക്കം കൈക്കൂലി കൊടുത്തതിന് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘത്തിെൻറ അന്വേഷണം ആവശ്യപ്പെട്ടാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹരജി സമർപ്പിച്ചത്. നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഡ്വ. കാമിനി ജയ്സ്വാളിെൻറ മറ്റൊരു ഹരജിയിൽ ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ വിധി റദ്ദാക്കിയ ചീഫ് ജസ്റ്റിസ് തെൻറ ബെഞ്ചിലല്ലാതെ ഒരു കോടതിയിലും മേലിൽ പുതിയ ഹരജികൾ പരാമർശിക്കരുതെന്ന് സർക്കുലർ ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ചിലാകുേമ്പാൾ രണ്ടാമനായ ജഡ്ജിയുടെ മുന്നിൽ പുതിയ ഹരജികൾ പരാമർശിക്കാമെന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു കാമിനി ജയ്സ്വാൾ ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ചിൽ വിഷയമുന്നയിച്ചതും അനുകൂലവിധി നേടിയെടുത്തതും.
എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടി ആരോപണവിധേയനായ വിഷയം പരിശോധിക്കാൻ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ബെഞ്ച് രൂപവത്കരിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിെൻറ വിധി അസാധുവാക്കാനാണ് ദീപക് മിശ്ര തനിക്കൊപ്പമിരുന്ന ജസ്റ്റിസുമാരായ ജെ. അരുൺ മിശ്ര, ആർ.കെ. അഗർവാൾ, ജെ. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ചുണ്ടാക്കിയത്.
ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ ബെഞ്ചിൽനിന്ന് സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറുകൾക്ക് അനുകൂല വിധിയുണ്ടാകാൻ കൈക്കൂലി നൽകിയെന്ന് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസാണ് വിവാദത്തിന് ആധാരം. ഇൗ കേസിൽ ഒഡിഷ ഹൈകോടതി മുൻ ജസ്റ്റിസ് ഖുദ്ദൂസി അടക്കമുള്ളവരെ സി.ബി.െഎ അറസ്റ്റ് ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.