മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിെൻറ ബാന്ദ്രയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നത് ബോംബൈ ഹൈകോടതി സ്‌റ്റേ ചെയ്തു. കങ്കണയുടെ പരാതിയില്‍ വിശദീകരണം നല്‍കാനും ബ്രിഹാൻ മുംബൈ കോര്‍പറേഷനോട് കോടതി ആവശ്യപ്പെട്ടു.
കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമിച്ചത് അനധികൃതമായെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.സി പൊളിക്കൽ നടപടികൾ ആരംഭിച്ചത്. കെട്ടിടത്തിൽ അധനികൃത കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും നടത്തിയെന്നും അതിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.എം.സി അധികൃതർ നോട്ടീസ് പതിച്ചിരുന്നു.
ബുധനാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രം അടക്കം പൂർണ സാമഗ്രികൾ സ്ഥലത്തെത്തിച്ചാണ് അധികൃതർ പൊളിക്കൽ തുടങ്ങിയത്. തുടർന്ന് പൊളിക്കൽ നടപടി നിർത്തണമെന്നാവശ്യപ്പെട്ട് കങ്കണയുടെ അഭിഭാഷകൻ റിസ്്വാൻ സിദ്ദിഖി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അനധികൃതമായല്ല കെട്ടിടം നിർമിച്ചെതന്നും കോവിഡ് പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണയുടെ അഭിഭാഷകൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വൈ പ്ലസ് സുരക്ഷയോടെ കങ്കണ ഹിമാചൽ പ്രദേശിൽ നിന്നും മുംബൈയിലെത്തി. താരത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.