ന്യൂഡൽഹി: കൗമാരക്കാർ ‘ബ്ലൂവെയ്ൽ ഗെയിമി’െൻറ ഇരകളാകുന്ന പശ്ചാത്തലത്തിൽ തങ്ങൾക്ക് കീഴിലുള്ള സ്കൂളുകൾക്ക് സി.ബി.എസ്.ഇ സർക്കുലർ അയച്ചു. ബോർഡിന് കീഴിലുള്ള 18,000 സ്കൂളുകൾക്കാണ് സുരക്ഷിത ഇൻറർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളടങ്ങിയ സർക്കുലർ അയച്ചത്. വിവരസാങ്കേതികവിദ്യയുടെ കഴിവ് വളരെ വലുതാണെങ്കിലും സുരക്ഷ അവബോധമില്ലാതെ ഉപയോഗിക്കുകയാണെങ്കിൽ കുട്ടികൾ സൈബർ ചതിക്കുഴിയിലും തട്ടിപ്പിനും മറ്റും ഇരയാകാം.
ഇൻറർനെറ്റ് സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ച് കുട്ടികളടക്കം എല്ലാവരെയും ബോധവത്കരിക്കണമെന്നും സർക്കുലറിൽ സി.ബി.എസ്.ഇ ആവശ്യപ്പെട്ടു. കമ്പ്യൂട്ടറുകളിൽ ഇൻറർനെറ്റ് സെക്യൂരിറ്റി, സോഫ്റ്റ് വെയറുകൾ എന്നിവ പരിശോധിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തുക. സ്കൂളുകളിൽ ഡിജിറ്റൽ നിരീക്ഷണ സംവിധാനം നടപ്പാക്കുക. കാഴ്ചവട്ടത്തുള്ള ഇടങ്ങളിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുക.
എല്ലാ ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷണ വിധേയമാക്കുക. െതരഞ്ഞെടുക്കപ്പെട്ട വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കാൻ അനുവദിക്കുക. അധ്യാപകരെയും മറ്റു ജീവനക്കാരെയും സുരക്ഷമാനദണ്ഡങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക. ലംഘിക്കുന്നവർക്കെതിരെ അച്ചക്ക നടപടി സ്വീകരിക്കുക തുടങ്ങി നിരവധി നിർദേശങ്ങളാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.