സൽമാൻ ഖാെൻറ കേസ് വാദം കേൾക്കുന്നത് ജൂലൈ 22 ലേക്ക് മാറ്റി

ജോധ്പുർ: ബോളിവുഡ് താരം സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അന്തിമവാദം കേൾക്കുന്നത് ജൂലൈ 22 ലേക്ക് മാറ്റി. ജോധ്പൂരിലെ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിയിലാണ് കേസ്. ജൂൺ 14 കേസ് പരിഗണിച്ച കോടതി വാദം കേൾക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റുകയായിരുന്നു. 

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ആയുധ നിയമപ്രകാരം സൽമാൻ ഖാനെ കുറ്റക്കാരനല്ലെന്ന്  ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കണ്ടെത്തിയിരുന്നു. എന്നാൽ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിസ്ട്രിക് സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 18 നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൽമാൻ ഖാനെ വെറുതെവിട്ടത്. മാർച്ചിൽ ഇൗ വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. 

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ട് കൃഷണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നതാണ് കേസ്.  9 വർഷം മുമ്പ് രാജസ്ഥാനിലായിരുന്നു സംഭവം. ചിങ്കാര മാനിെന വേട്ടയാടിയ സംഭവത്തിലും ഇദ്ദേഹത്തിനെതിരെ മുമ്പ് കേസുണ്ടായിരുന്നു.
 

Tags:    
News Summary - Blackbuck case: Hearing adjourned till July 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.