ന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവി ല്ലെന്ന് എൻ.സി.പി നേതാവ് ശരത് പവാർ. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് പവാർ പറഞ്ഞു. ബി.ജെ.പി ലോക്സഭയിലെ വലിയ ഒറ്റകക്ഷിയായാലും മറ്റ് പാർട്ടികളുടെ സഹായമില്ലാതെ അവർക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും പവാർ വ്യക്തമാക്കി.
ബി.ജെ.പിയെ പിന്തുണക്കുന്ന മറ്റ് പാർട്ടികളുടെ അഭിപ്രായം കൂടി പരിഗണിച്ച് മാത്രമേ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 283 സീറ്റുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. എൻ.ഡി.എ സഖ്യത്തിന് 326 സീറ്റുകൾ കിട്ടി.
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പവാർ മൽസരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.