ന്യൂഡൽഹി: വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ ഭോപ്പാൽ എം.പി സ്വാധി പ്രഗ്യാ സിങ് ഠാക്കൂറിനെ താക്കീത് ചെയ ്ത് ബി.ജെ.പി. പ്രഗ്യാ സിങ് പൊതുവേദികളിൽ പ്രസംഗിക്കുന്നതിൽ നിന്നും പാർട്ടി കേന്ദ്രനേതൃത്വം വിലക്കി. പൊതുയിടങ്ങളിൽ പ്രസ്താവനകൾ നടത്തരുതെന്നും താക്കീത് ചെയ്തിട്ടുണ്ട്.
പ്രതിപക്ഷം ദുഷ്ടശക്തികളെ പ്രയോഗിക്കുന്നതുകൊണ്ടാണ് പ്രമുഖ ബി.ജെ.പി നേതാക്കൾ മരണപ്പെട്ടതെന്ന പ്രഗ്യാ സിങ്ങിെൻറ പ്രസ്താവന വിവാദമായിരുന്നു. ഇതെ തുടർന്നാണ് പാർട്ടി നടപടി. മുൻ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ മരണത്തിൽ അനുശോചനം രേഖെപ്പടുത്താൻ പാർട്ടി സംസ്ഥാന ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് പ്രഗ്യാ സിങ് ഇത്തരത്തിൽ പ്രതികരിച്ചത്.
മുംബൈ ഭീരാക്രമണത്തിൽ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് അദ്ദേഹത്തിന് ശാപം കിട്ടിയതുകൊണ്ടാണെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.