ബി.ജെ.ഡിയോട് മാജിയുടെ ടാറ്റ

ഭുവനേശ്വർ: പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ബിജു ജനതാദളിന് (ബി.ജെ.ഡി) തിരിച്ചടി. എം.പി യായ ബാലഭദ്ര മാജി പാർട്ടി വിട്ടതാണ് ബി.െജ.ഡിയെ പ്രതിസന്ധിയിലാക്കിയത്. താൻ അവഗണിക ്കപ്പെട്ടു, വഞ്ചിതനായി തുടങ്ങിയ കാരണങ്ങളാണ് രാജിക്കത്തിൽ മാജി പറയുന്നത്. പാർട്ടി ജനാധിപത്യ രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നബരംഗ്പുർ മണ്ഡലത്തിലെ എം.പിയാണ് ഇദ്ദേഹം. പാർട്ടി മേധാവിയും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിനെ കാണാൻ സാധിക്കാത്തതിനാൽ, അദ്ദേഹത്തിെൻറ പൊളിറ്റിക്കൽ സെക്രട്ടറിക്കാണ് രാജി കൈമാറിയത്. മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്ന കാര്യം സമാന മനസ്കരുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മാജി അറിയിച്ചു.

Tags:    
News Summary - BJD MP Balabhadra Majhi resigns from party-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.