ന്യൂഡൽഹി: സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 60,000 പിന്നിട്ടതോടെ, ക ൂടുതൽ ജഡ്ജിമാരെ നിയമിക്കാൻ നീക്കം തുടങ്ങി. നിലവിലുള്ള 30 ജഡ്ജിമാരിൽനിന്ന് 33 ആക്കാനുള്ള ബിൽ നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം അംഗസംഖ്യ 34 ആക്കുന്നതാണ് ഭേദഗതി ബിൽ. നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന കാര്യം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അഭ്യർഥിച്ചിരുന്നു. അംഗസംഖ്യ വർധിപ്പിച്ചിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.