പട്ന: ബീഹാറിലെ പ്രളയത്തിൽ നഗരത്തിൽ കുടുങ്ങിയ മലയാളികളെ ദുരന്തനിവാരണ സേന രക്ഷിച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീൽ കുമാര്‍ മോദിയെയും കുടുംബത്തെയും സേന എത്തിയാണ് രക്ഷിച്ചത്. ഇവർ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്നു.മലയാളികൾ ഉൾപ്പടെയുള്ള 25,000 ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിക്കാൻ ഹെലികോപ്ടർ നൽകണമെന്ന് സർക്കാർ വ്യോമസേനയോട് ആവശ്യപ്പെട്ടു. കനത്ത മഴയിൽ രാജ്യത്ത് ദിവസങ്ങൾക്കിടെ മരിച്ചവരുടെ എണ്ണം 134 ആയി ഉയർന്നു. ഉത്തരേന്ത്യയിലാണ് കൂടുതൽ നാശം. ഉത്തർപ്രദേശിൽ ഇതുവരെ 93 പേരാണ് മരിച്ചത്.
ഝാർഖണ്ഡിലെ ദംക ജില്ലയിൽ മതിലിടിഞ്ഞ് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ശനിയാഴ്ച മാത്രം 13 പേർ മരിച്ചു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ കാർ ഒലിച്ചുപോയി മൂന്നു സ്ത്രീകൾ മരിച്ചു. ഗംഗ നദി കരകവിഞ്ഞതിെന തുടർന്ന് വെള്ളം കയറിയ യു.പിയിലെ ബലിയ ജില്ല ജയിലിൽനിന്ന് 900 തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.