റായ്പൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പരാമർശം നടത്തിയ മോദിയുടെ നടപടിയെ വിമർശിച്ച് ഛത്തിസ്ഗഢ ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. മോദിക്ക് സമനില തെറ്റിയെന്നും അദ്ദേഹത്തിന് ചികിത്സയാണ് വേണ്ടതെന്നും ബാഘേൽ മ ാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് മണിക്കൂർ മാത്രമേ ഉറക്കം ലഭിക്കുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്ത ിൽ ഉറക്കം നഷ്ടപ്പെടുന്നവരുടെ മാനസിക നിലയിൽ തകരാറ് സംഭവിക്കുമെന്നും ബാഘേൽ പരിഹസിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിലാണ് രാജീവ് ഗാന്ധിക്കെതിരെ മോദി പരാമർശം നടത്തിയത്. സ്തുതിപാഠകർ വിശുദ്ധനെന്ന് വിളിച്ച താങ്കളുടെ പിതാവിൻെറ അന്ത്യം അഴിമതിക്കാരിൽ ഒന്നാമനായിക്കൊണ്ടായിരുന്നു എന്നാണ് യു.പിയിൽ മോദി പ്രസംഗിച്ചത്. 1980കളിലെ ബോഫോഴ്സ് തോക്കിടപാട് സംബന്ധിച്ച കേസിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു മോദിയുടെ പ്രസംഗം.
എന്നാൽ കർമഫലം മോദിെയ കാത്തിരിക്കുന്നുവെന്നാണ് രാഹുൽ അതിന് മറുപടി നൽകിയത്. മോദിക്ക് ബുദ്ധി ഭ്രമം സംഭവിച്ചുവെന്നും അമേത്തിയിലെ ജനങ്ങൾ അനുയോജ്യ മറുപടി നൽകുമെന്നും പ്രിയങ്കയും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.