ഗുവാഹതി: പ്രശസ്ത അസമീസ് ഗായകൻ ഭൂപൻ ഹസാരികക്ക് മരണാനന്തര ബഹുമതിയായി രാജ്യ ം സമ്മാനിച്ച ഭാരത് രത്ന മടക്കിനൽകുന്നത് സംബന്ധിച്ച് മകനും സഹോദരനും വ്യത്യസ ്ത അഭിപ്രായവുമായി ഗംഗത്ത്. കേന്ദ്രത്തിെൻറ പൗരത്വ േഭദഗതി ബില്ലിൽ പ്രതിഷേധിച്ച് പരമോന്നത പുരസ്കാരമായ ഭാരത് രത്ന മടക്കിനൽകാൻ കുടുംബം തീരുമാനിച്ചതായി വാർ ത്ത പുറത്തുവന്ന ഉടനെയാണ് ഭിന്നതയും ഉയർന്നത്.
അമേരിക്കയിലുള്ള മകൻ തേജ് ഹസാ രികയുടെ തീരുമാനം അദ്ദേഹത്തിെൻറ സ്വന്തം തീരുമാനമാണെന്നും തന്നോട് ആലോചിച്ചിട്ടില്ലെന്നും ഭൂപൻ ഹസാരികയുടെ സഹോദരൻ സമർ ഹസാരിക പറഞ്ഞു.
ഭാരത് രത്ന ലഭിച്ചതുകൊണ്ടോ നീളം കൂടിയ പാലം നിർമിച്ചതുകൊണ്ടോ പൗരന്മാർക്ക് സമാധാനവും അഭിവൃദ്ധിയും ഉണ്ടാകിെല്ലന്നും പ്രധാനം ജനങ്ങളുടെ ക്ഷേമമാണെന്നും തേജ് ഹസാരിക പറഞ്ഞു. പൗരത്വ േഭദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിതാവിെൻറ പേരിലുള്ള ഭാരത് രത്ന സ്വീകരിക്കുമോയെന്ന് മാധ്യമപ്രവർത്തകരടക്കം നിരവധി പേർ ചോദിക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര സർക്കാറിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പിതാവ് ഉയർത്തിപ്പിടിച്ച മാനവികതക്കും സാഹോദര്യത്തിനും എതിരാണ് ഭേദഗതി ബിൽ. പിതാവിെൻറ വിലയിടിക്കുന്ന നടപടിയാണിത്. ഇതിൽ അതിയായ വേദനയുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പരമോന്നത പുരസ്കാരത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കുടുംബത്തിൽ ചർച്ച ചെയ്യാതെയാണ് മകൻ തീരുമാനമെടുത്തതെന്നും സമർ പറഞ്ഞു. പുരസ്കാരം ലഭിച്ചത് തനിക്കല്ല. അതുകൊണ്ട് തനിക്കത് സ്വീകരിക്കാനോ നിരസിക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്്ട്രീയത്തിന് മുകളിലാണ് ഭൂപൻ ഹസാരികയുടെ സ്ഥാനമെന്നും പുരസ്കാരം ലഭിച്ചത് കുടുംബത്തിനു മാത്രമല്ലെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും രാജ്യത്തിെൻറ മറ്റു പ്രദേശങ്ങൾക്കുമാണെന്നും ഹസാരികയുടെ മറ്റൊരു സഹോദരൻ ജയന്തെൻറ ഭാര്യ മാനിഷ പറഞ്ഞു.
തേജ് ഹസാരികയുടെ പ്രസ്താവനക്കെതിരെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിെൻറ മാധ്യമ ഉപദേഷ്ടാവ് ഋഷികേശ് ഗോസ്വാമി രംഗത്തുവന്നു. അമേരിക്കയിൽ താമസിച്ച് പൗരത്വ ബില്ലിനെ വിമർശിക്കുന്നത് എന്തിനു വേണ്ടിയെന്നും പിതാവ് പുരസ്കാരത്തിന് അർഹനല്ലെന്നാണോ തേജ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, അന്തരിച്ച സാമൂഹിക പ്രവർത്തകൻ നാനാജി ദേശ്മുഖ് എന്നിവർക്കൊപ്പമാണ് ഭൂപൻ ഹസാരികക്കും കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഭാരത് രത്ന പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.