ബംഗളൂരു: ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന പരാതിയില്‍ മനുഷ്യാവകാശ സംഘ ടന ആംനസ്റ്റി ഇൻറര്‍നാഷനല്‍ ഇന്ത്യ ഘടകത്തിനെതിരായ രാജ്യദ്രോഹ കേസ് ബംഗളൂരു അഡീ ഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഒഴിവാക്കി. രാജ്യദ്രോഹ കുറ്റം ചുമത് താൻ മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന ബംഗളൂരു പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടികൾ അവസാനിപ്പിച്ച് ഉത്തരവിട്ടത്.
യഥാർഥ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കുന്ന രാഷ്ട്രീയപ്രേരിത കേസാണിതെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്കിടാൻ നടത്തിയ നീക്കത്തിന് ഇതോടെ അവസാനമായെന്നും ആംനസ്റ്റി അധികൃതർ പ്രതികരിച്ചു. 2016 ആഗസ്റ്റിലാണ് ആംനസ്റ്റിക്കെതിരെ കര്‍ണാടക പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തുന്നത്. ബംഗളൂരുവില്‍ കശ്മീര്‍ സംഘര്‍ഷത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവർത്തകരാണ് പരാതി നൽകിയത്.
‘തകര്‍ന്ന കുടുംബങ്ങള്‍’ എന്ന പേരിലാണ് ആംനസ്റ്റി ഇൻറര്‍നാഷനല്‍ ചർച്ച സംഘടിപ്പിച്ചത്. കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളും കശ്മീരി പണ്ഡിറ്റ് നേതാവും തമ്മില്‍ ചര്‍ച്ച നടന്നപ്പോഴാണ് മുദ്രാവാക്യം വിളിയുണ്ടായത്. പരിപാടിക്കിടയില്‍ കശ്മീരി സംഘം ‘ആസാദി’ മുദ്രാവാക്യം മുഴക്കി. ഇതില്‍ പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കി ജയ്’ വിളിച്ച് കശ്മീർ സംഘത്തിനെതിരെ തിരിഞ്ഞു. ഇത് സംഘര്‍ഷത്തിലെത്തുകയും പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.