ബാലഭാസ്കറിെൻറ രാത്രിയാത്ര പെെട്ടന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ മരണത്തിലേക്ക് വഴിെവച്ച രാത്രിയ ാത്ര ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് അന്വേഷണസംഘം സ് ഥിരീകരിച്ചു. തൃശൂർ വടക്കുംനാഥക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുേമ്പാഴാണ് ബാലഭാസ്ക റിെൻറ വാഹനം അപകടത്തിൽപെട്ടത്. എന്നാൽ, തൃശൂരിൽ ഹോട്ടല്‍ റൂം ബുക്ക് ചെയ്തപ്പോള്‍തന്നെ രാത്രി അവിടെ തങ്ങില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു.

തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്കര്‍ തന്നെയാണെന്ന് കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം തൃശൂരിൽ നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
തൃശൂരിൽനിന്ന് രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് അക്കാര്യവും ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. തൃശൂരിലേക്ക് തിരിക്കുേമ്പാൾ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തിരുന്നു.

പകല്‍ മാത്രമേ റൂമിലുണ്ടാകൂവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടൽ ജീവനക്കാർ മൊഴി നല്‍കി. ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചതെന്നും കണ്ടെത്തി.

Tags:    
News Summary - balabhakar night Journey-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.