ലഖ്നോ: ബാബരി ഭൂമി തർക്ക കേസിൽ സുപ്രീംകോടതി നിയമിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച അയോധ്യയിലെത്തും. പകൽ 11ഒാടെ പ്രത്യേക വിമാനത്തിലെത്തുന്ന സംഘത്തിനുവേണ്ടി അവധ് സർവകലാശാല കാമ്പസിൽ എല്ലാ ഒാഫിസ് സൗകര്യങ്ങളുമടങ്ങിയ ‘മിനി സെക്രേട്ടറിയറ്റ്’ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നിർദേശപ്രകാരം ജില്ല ഭരണകൂടമാണ് സൗകര്യങ്ങൾ ചെയ്തത്.
സംഘത്തിെൻറ പ്രവർത്തനം രഹസ്യമായിരിക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അതിനനുസരിച്ച നടപടികളാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നത്. മധ്യസ്ഥർ നേരിട്ട് നിയമിച്ച ഉദ്യോഗസ്ഥരും കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിസ്റ്റുമാരുമാണ് നിലവിൽ സംഘത്തെ സഹായിക്കാനുണ്ടാവുക. ആദ്യഘട്ടത്തിൽ ഇവർ മൂന്ന് ദിവസം അയോധ്യയിൽ തങ്ങുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.