ന്യൂഡൽഹി: 1949 ഡിസംബർ 22ന് രാത്രി അഭിരാം ദാസ് ബാബരി മസ്ജിദിനകത്ത് വിഗ്രഹം കൊണ്ടുവെ ച്ച് തുടങ്ങിയ നാടകമാണ്, രാമജന്മഭൂമി പള്ളിക്കകത്താണെന്ന പ്രചാരണത്തിലെത്തിയതെ ന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി അഡ്വ. രാജീവ് ധവാൻ സുപ്രീംകോടതിയിൽ. പള്ളിയിൽ വിഗ് രഹം കൊണ്ടിട്ടത് ക്രിമിനൽ കുറ്റകൃത്യമായിരുന്നു. ആ പ്രതിയെ ശിക്ഷിക്കുകയും വിഗ്രഹം എടുത്തു മാറ്റുകയുമായിരുന്നു വേണ്ടത്. എന്നാൽ, അഭിറാം ദാസിനെ ശിക്ഷിച്ചെങ്കിലും വിഗ്രഹ ം നീക്കിയില്ല. അതിനുശേഷവും, 1951ൽ ബാബരി മസ്ജിദ് സുന്നി വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ച െയ്തത് അതു പള്ളിയായതുകൊണ്ടാണ് എന്നും ബാബരി ഭൂമി കേസിെൻറ അന്തിമ വാദത്തിെൻറ 25ാം ദി വസം ധവാൻ ബോധിപ്പിച്ചു.രാഷ്ട്രീയ നേട്ടത്തിനായി 1985നും 1992നുമിടയിൽ നടന്ന രണ്ട് രഥയാത്രകൾ മുതലാണ് ഇൗ കേട്ട വാദഗതികൾക്ക് പ്രചാരം ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു രഥയാത്രകളുടെ തുടർച്ചയായിരുന്നു കർസേവ. ബാബരി മസ്ജിദിന് പുറത്തുള്ള ‘രാം ഛബൂത്ര’ ജന്മസ്ഥാൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത് 1885ന് ശേഷമാണ്.
ക്ഷേത്രത്തിെൻറ അവശിഷ്ടങ്ങൾ ബാബരി മസ്ജിദിലുണ്ടെന്ന് വരുത്താൻ ഹിന്ദുപക്ഷം സമർപ്പിച്ച ചിത്രങ്ങളുടെ സാംഗത്യം ചോദ്യം ചെയ്ത ധവാൻ, ബാബരി മസ്ജിദ് പള്ളിയാണെന്നതിനുള്ള തെളിവായി 1950ലും 1991ലുമെടുത്ത ചിത്രങ്ങൾ സമർപ്പിച്ചു. ബാബരി ഭൂമിയിൽനിന്നുകിട്ടിയ 14 തൂണുകളിൽ ഒന്നിൽ പോലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളില്ല. തൂണുകളിലെ അലങ്കാരപ്പണികളിൽ താമര അടക്കമുള്ള ചിത്രങ്ങളുണ്ട് എന്ന് ധവാൻ ബോധിപ്പിച്ചപ്പോൾ, അങ്ങനെ മറ്റു മുസ്ലിം പള്ളികളിലുണ്ടോ എന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തിരിച്ചു ചോദിച്ചു. ഇതിനു ധവാൻ കുതുബ് മിനാറിലെ ഖുവ്വത്തുൽ ഇസ്ലാം പള്ളിയെ കുറിച്ച് പറഞ്ഞു.
കേരളത്തിലെ ഏതെങ്കിലും ക്ഷേത്രത്തിൽ കുരിശിെൻറ ചിത്രമുണ്ടെന്ന് കരുതി അത് ക്ഷേത്രമല്ലെന്ന് പറയുമോ എന്ന് ധവാൻ ജസ്റ്റിസ് ബോബ്ഡെയോട് തിരിച്ചുചോദിച്ചു. പള്ളികൾ നിർമിച്ചത് മുസ്ലിം തൊഴിലാളികൾ ഒറ്റക്കല്ല. താജ്മഹൽ നിർമിച്ചതും മുസ്ലിംകൾ ഒറ്റക്കെല്ലന്നും ഹിന്ദു തൊഴിലാളികളും ചേർന്നാണെന്നും ധവാൻ കൂട്ടിച്ചേർത്തു. അതിനാൽ ഇൗ അലങ്കാര ചിത്രങ്ങൾ കാട്ടി അതു ക്ഷേത്രത്തിേൻറതാണെന്ന് പറയാനാവില്ല. ‘തൂണിൽ ദ്വാരപാലകെൻറ ചിത്രമുണ്ടല്ലോ’ എന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ചോദിച്ചു. ശ്രീരാമെൻറ വിശുദ്ധി എല്ലാവരും അംഗീകരിക്കുന്നതാണ്. രാമൻ ജനിച്ചത് അയോധ്യയിലെവിടെയോ ആണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാൽ അയോധ്യയിലെവിടെയാണ് എന്ന് തെളിയിക്കാവുന്ന ഒരു മതഗ്രന്ഥവും ഹാജരാക്കാൻ എതിർപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് ധവാൻ ബോധിപ്പിച്ചു.
രാമജന്മഭൂമിയിലല്ല പള്ളിയെന്നും ക്ഷേത്രത്തിെൻറ അവശിഷ്ടങ്ങൾക്ക് മേലല്ല പള്ളി നിർമിച്ചതെന്നുമാണ് അവർ റിപ്പോർട്ടിൽ ഉപസംഹരിച്ചിരിക്കുന്നതെന്നും പറഞ്ഞ് നാല് ചരിത്രകാരന്മാരുടെ റിപ്പോർട്ടുകൾ ധവാൻ സമർപ്പിച്ചു. എന്നാൽ, അവർ സ്വന്തം നിലക്ക് സമർപ്പിച്ച റിപ്പോർട്ട് അഭിപ്രായമല്ലാതെ തെളിവായി എടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ബാബരി ഭൂമി: ശിയ നിലപാടിലെ വൈരുധ്യത്തിനെതിരെ ധവാൻ
ന്യൂഡൽഹി: അലഹാബാദ് ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും ശിയ നിലപാടിലെ വൈരുധ്യത്തിനെതിരെ രാജീവ് ധവാൻ സുപ്രീംകോടതിയിൽ ആഞ്ഞടിച്ചു. ‘‘എവിടെയാണ് നിങ്ങളീ പറയുന്ന രാമെൻറ ജന്മസ്ഥലം’’ എന്ന് സുന്നി വിഭാഗം ചോദിക്കുേമ്പാൾ ശിയ വിഭാഗം ‘‘അതങ്ങ് ഹിന്ദുക്കൾക്ക് കൊടുത്തേക്കൂ’’ എന്ന ഉദാര നിലപാടിലാണെന്ന് ധവാൻ പരിഹസിച്ചു.
ബാബരി ഭൂമിയിൽ രാമൻ ജനിച്ചതിന് തെളിവൊന്നുമില്ലെന്ന് അലഹാബാദ് ഹൈകോടതിയിൽ മൊഴി നൽകിയ ഒാൾ ഇന്ത്യ ശിയ കോൺഫറൻസ് ആണ് സുപ്രീംകോടതിയിൽ കേസിൽ കക്ഷിചേർന്ന് ആ ഭൂമി തങ്ങളുടേതാെണന്നും അത് ഹിന്ദുക്കൾ എടുത്തോെട്ട എന്നും പറയുന്നത്. ബാബരി മസ്ജിദ് അല്ലാഹുവിെൻറ ഭവനമാണെന്നും ഭൂമി മുസ്ലിംകൾക്ക് വിട്ടുനൽകണമെന്നുമാണ് അലഹാബാദ് ഹൈകോടതിയിൽ അവർ ബോധിപ്പിച്ചത്.
അയോധ്യയിൽ രാമൻ ജനിച്ചത് എന്ന് പറയുന്ന ചുരുങ്ങിയത് മൂന്ന് സ്ഥലങ്ങളെങ്കിലുമുണ്ട് എന്നും അവർ പറഞ്ഞതാണ്. എന്നിട്ടവർ പറയുന്നു ഇത് ഞങ്ങളടെ ഭൂമിയാണ് എടുത്തോളൂ എന്ന്. ശരിക്ക് അവർക്ക് ഇൗ ഭൂമിയിൽ ഒരു അവകാശവും ഇല്ല. ബാബരി മസ്ജിദ് നിൽക്കുന്ന ഭൂമി വഖഫ് സ്വത്താണ്. അതിെൻറ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോർഡിനാണ്. രാമൻ ജനിച്ച സ്ഥലത്താണ് പള്ളി നിൽക്കുന്നതെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ പള്ളി മാറ്റുമെന്ന് സുന്നി വഖഫ് ബോർഡ് തന്നെ വ്യക്തമാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.