ഗുവാഹതി: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) അപേക്ഷകരുടെ പേരുകൾ ശനിയാഴ്ച ഓൺലൈ നിൽ പ്രസിദ്ധീകരിച്ചതായി അസം സംസ്ഥാന കോഒാഡിനേറ്റർ അറിയിച്ചു. 3.30 കോടി അപേക്ഷകരുടെ യും പൗരത്വപ്പട്ടികയിൽ ഉൾപ്പെട്ടവരും പുറന്തള്ളപ്പെട്ടവരുമടങ്ങിയ സപ്ലിമെൻററി പട്ടികയുമാണ് പ്രസിദ്ധീകരിച്ചത്.
ഇംഗ്ലീഷ്, അസമീസ് ഭാഷകളിൽ പ്രസിദ്ധീകരിച്ച പട്ടിക ഓൺലൈനിൽ മാത്രമാണ് ലഭ്യമാവുക. ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച സപ്ലിമെൻററി പട്ടികയിലെ അക്ഷരത്തെറ്റുകൾ പുതിയതിൽ തിരുത്തിയിട്ടുണ്ട്. അതേസമയം, 3.30 കോടി എൻ.ആർ.സി അപേക്ഷകരുടെ പട്ടികയിൽ, അന്തിമ പട്ടികയിൽ ഉൾപ്പെട്ടതും പുറത്തായതും പരിഗണിക്കാതെ കുടുംബത്തിലെ മുഴുവനാളുകളുടേയും പേരുണ്ട്.
പട്ടികയിൽനിന്ന് പുറത്തായവർക്ക് ഫോറിൻ ട്രൈബ്യൂണൽ മുമ്പാകെ അപ്പീൽ നൽകാൻ എൻ.ആർ.സിയിൽനിന്ന് പുറത്താക്കിയതിനുള്ള രേഖ (എക്സ്ക്ലൂഷൻ സർട്ടിഫിക്കറ്റ്) നിർബന്ധമാണ്. എൻ.ആർ.സി സേവ കേന്ദ്രങ്ങൾ വഴിയാണ് എക്സ്ക്ലൂഷൻ സർട്ടിഫിക്കറ്റ് നൽകുക. അത് വിതരണം ചെയ്യുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.