കാൽനടയായി 30 കി.മി മലകയറിയിറങ്ങി ആദിവാസികളെ സഹായിച്ച് 50കാരിയായ ആശ വർക്കർ

ചെന്നൈ: നീലഗിരിയിലെ കോത്തഗിരിയിൽ കാൽനടയായി 30 കിലോമീറ്റർ സഞ്ചരിച്ച് ആദിവാസി ഗ്രാമങ്ങളിലെ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും സഹായിച്ച് ഒരു ആശ വർക്കർ. 50കാരിയായ വസന്ത കുമാരിയാണ് മനുഷ്യത്വത്തിെൻറ മാതൃക തീർക്കുന്നത്. 30 കിലോമീറ്ററോളം സഞ്ചരിച്ച് 15ഒാളം ആദിവാസി ഗ്രാമങ്ങളിലെത്തും ഇൗ 50കാരി.

പത്തുവർഷത്തോളമായി ആശ വർക്കറായി ജോലിചെയ്യുകയാണ് വസന്തകുമാരി. ആദിവാസി ഗ്രാമങ്ങളെ സഹായിക്കാനായിരുന്നു ഇതുവരെ മുൻതൂക്കം നൽകിയിരുന്നത്. ലോക്ഡൗണിന് മുമ്പ് വാഹനം ലഭിക്കുമായിരുന്നുവെങ്കിലും ലോക്ഡൗണോടെ വാഹനം ലഭിക്കാതെ വന്നതോടെ കാൽനടയായായിരുന്നു വസന്തയുടെ സഞ്ചാരം. ഗർഭിണികളായ സ്ത്രീകളെയും പ്രസവിച്ച സ്ത്രീകളെയും സഹായിക്കുന്നതിനാണ് വസന്തകുമാരി മലകയറിയിറങ്ങുന്നത്.

നവജാതശിശുക്കളെ പരിപാലിക്കേണ്ടതെങ്ങനെയെന്നും അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതെങ്ങനെയെന്നും അമ്മമാർക്ക് പറഞ്ഞുമനസിലാക്കും. സർക്കാർ തങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. മാസം 1500 രൂപ മാത്രം നൽകും -വസന്ത പറഞ്ഞു.

ഒാരോ ഗ്രാമങ്ങളിലും അമ്പതോളം ആദിവാസി കുടുംബങ്ങളുണ്ട്. എല്ലാവർക്കും സഹായം ഉറപ്പാക്കാനുള്ള നെേട്ടാട്ടത്തിലാണ് ഇവർ. 

Tags:    
News Summary - Asha worker travels 30 km on foot during lockdown to help pregnant women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.