ബി.ജെ.പി എഴുതിക്കൊടുത്തത് വായിക്കുന്ന ഭ്രാന്തൻ; അർണബിെൻറ പുതിയ പ്രകടനത്തെ പൊളിച്ചടുക്കി ട്വിറ്ററാറ്റികൾ

ർണബ് ഗോസ്വാമിയുടെ പുതിയ 'പ്രകടനത്തെ'പൊളിച്ചടുക്കി ട്വിറ്ററാറ്റികൾ. കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ടി.വിയിൽ നടന്ന ചർച്ചയിൽ ബോളിവുഡ് നടൻ സൽമാൻഖാനെതിരെ അർണബ് ഉറഞ്ഞുതുള്ളിയത്. സുശാന്തിെൻറ മരണത്തിലും മയക്കുമരുന്ന് കേസിലും സൽമാൻ പ്രതികരിക്കുന്നില്ല എന്നായിരുന്നു അർണബിെൻറ ആരോപണം. ഇതുപറഞ്ഞ് ചാനൽ മുറിയിലിരുന്ന് അർണബ് അലറിവിളിക്കുകയായിരുന്നു.

'സൽമാൻ ഖാൻ എവിടെയാണ്? ഏത് രാജ്യത്താണ് നിങ്ങൾ ഒളിച്ചിരിക്കുന്നത്? ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങൾ ഒരു വാക്കും സംസാരിക്കാത്തത്'-എന്നായിരുന്നു അർണബിെൻറ ചോദ്യം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയായിരുന്നു അർണബ് പ്രകോപിതനായത്. 'സുശാന്ത് സിംഗ് രാജ്പുതിെൻറ കൊലപാതകത്തിൽ നിങ്ങൾ എന്തിനാണ് മൗനം പാലിക്കുന്നത്? ഏത് നഗരത്തിലാണ്? നിങ്ങൾ ജീവിക്കുന്നത് സൽമാൻ'-എന്നും അർണബ് ആക്രോശിച്ചു.

Full View

ധൈര്യമുണ്ടെങ്കിൽ രാജ്യത്തിനെതിരെ സംസാരിക്കാനും സൽമാനെ ഗോസ്വാമി വെല്ലുവിളിച്ചു. സൽമാെൻറ ബിഗ് ബോസ് ഷോയെ പരിഹസിച്ച് ആരെങ്കിലും എഴുതിത്തരുന്ന സ്ക്രിപ്റ്റ് വായിക്കാനല്ലാതെ നിങ്ങളെ എന്തിന് ശകാള്ളാം എന്നും ചോദിച്ചു. ഇൗ ഭാഗം ട്വിറ്ററിൽ നിരവധിപേർ ഷെയർചെയ്തിട്ടുണ്ട്. 'ബി.ജെ.പി എഴുതിത്തരുന്നത് നോക്കി വായിക്കുന്നതിനേക്കാൾ നല്ലതാണ് സ്ക്രിപ്റ്റ് നോക്കി വായിക്കുന്നതെന്നാണ്'ചിലർ അർണബിെൻറ ആക്രോശത്തെപറ്റി ഇതേപറ്റി പറഞ്ഞത്.

'ഇയാൾക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കണമെന്നാണ്' മറ്റുചിലരുടെ അഭിപ്രായം. 'ഇയാൾക്ക് മാത്രം ഇത്രയും മയക്കുമരുന്ന് എവിടന്ന് കിട്ടുന്നു'എന്ന് പരിഹസിക്കുന്നവരും ഉണ്ട്. സംവിധായകൻ അനുരാഗ് കശ്യപും വീഡിയൊ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എവിടന്ന് എവിടെ എത്തി'എന്ന ബോളിവുഡ് പാട്ടിെൻറ അകമ്പടിയോടെയാണ് അനുരാഗിെൻറ ട്വീറ്റ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.