അമരാവതി: ആന്ധ്രപ്രദേശിലെ കടപ്പയിൽ മത്സരിക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ഷർമിളക്ക് 168 കോടി രൂപയുടെ കുടുംബസ്വത്തുണ്ടെന്ന് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ 82 കോടി രൂപയുടെ സ്വത്ത് സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് കൊടുക്കാനുള്ളതാണ്. ജഗന്റെ ഭാര്യ ഭാരതി റെഡ്ഡിക്ക് 19.56 ലക്ഷം രൂപ നൽകാനുണ്ട്.
ഷർമിളയുടെ ഭർത്താവ് അനിൽ കുമാറിന് 49 കോടി രൂപയുടെ സ്വത്തുണ്ട്. അനിൽ കുമാർ ഭാര്യക്ക് 30 കോടിയോളം രൂപ നൽകാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2023-24 സാമ്പത്തിക വർഷം ഷർമിളയുടെ വരുമാനം 97 ലക്ഷം രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.