അമൃതസർ: പഞ്ചാബിലെ അമൃസർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് തുവ്രവാദികളെ അതിർത്തി സുരക്ഷാ സേന കൊലപ്പെടുത്തി. ചൊവ്വാഴ്ച അർദ്ധരാത്രി അജ്നാല സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്.
നുഴഞ്ഞുകയറ്റം ചെറുത്ത ബി.എസ്.എഫ് ജവാൻമാർക്കെതിരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബി.എസ്.എഫ് നടത്തിയ ശക്തമായിപ്രത്യാക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയായിരുന്നു.
ഏറ്റുമുട്ടലിെൻറ മറവിൽ കൂടുതൽ പേർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് ബി.എസ്.എഫ് പരിശോധിച്ചുവരികയാണ്.
കൊല്ലെപ്പട്ടവിൽ നിന്നും നാലു പാക്കറ്റ് ഹെറോയിൻ, എ.കെ 47 റൈഫിൾ, പിസ്റ്റൽ, എ.കെ മാഗ്, മൊബൈൽ ഫോൺ, 20,000 രൂപയുടെ പാകിസ്താൻ കറൻസി എന്നിവയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.