കരൂരിൽ നടന്ന റാലിക്കിടെ വിജയ്

കരൂരിൽ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്ന് ടി.വി.കെ ആവശ്യപ്പെട്ടു; കത്ത് പുറത്ത്

ചെന്നൈ: കരൂരിൽ വിജയ് നടത്തിയ റാലിക്കിടെ വൈദ്യുതി നിലച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്ത്. പൊതുജനസുരക്ഷ മുൻനിർത്തി നിശ്ചിതസമയത്തേക്ക് വൈദ്യുതി വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ടി.വി.കെ തമിഴ്നാട് വൈദ്യുതി വകുപ്പിന് നൽകിയ കത്ത് പുറത്ത്. ടി.വി.കെയുടെ കരൂർ വെസ്റ്റ് സെക്രട്ടറിയാണ് കത്ത് നൽകിയത്.

അരുവാഗം സൂപ്പർവൈസർ എൻജിനീയർമാർക്കും കരൂർ പവർ ഡിസ്ട്രിബ്യൂഷൻ സർക്കിൾ എൻജിനീയർക്കുമാണ് ടി.വി.കെ ഭാരവാഹികൾ കത്ത് നൽകിയത്. സെപ്റ്റംബർ 27ന് ടി.വി.കെയുടെ പരിപാടി നടക്കുന്നതിനിടെ നിശ്ചിതസമയത്തേക്ക് വൈദ്യുതി വിച്ഛേദിക്കണമെന്നായിരുന്നു ആവശ്യം. പൊതുജനങ്ങളുടെ സുരക്ഷമുൻനിർത്തിയാണ് ഇത്തരമൊരു ആവശ്യം അവർ ഉന്നയിച്ചത്. എന്നാൽ, ഈ ആവശ്യം നിരസിച്ചുവെന്നാണ് തമിഴ്നാട് വൈദ്യുതി വകുപ്പ് അറിയിക്കുന്നത്.

കരൂർ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

കരൂർ: തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെ നേതാവും നടനുമായ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. 65കാരിയായ സുഗുണയാണ് മരിച്ചതെന്ന് റിപ്പോർട്ട്. തിക്കും തിരക്കിലുംപെട്ട് ഗുരുതര പരിക്കേറ്റ സുഗുണ ചികിത്സയിലായിരുന്നു.

അപകടത്തിൽ മരിച്ചവരിൽ ഒമ്പത് കുട്ടികളും 18 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടും. പരിക്കേറ്റ 116 പേർ കരൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ചിലരുടെ നില ഗുരുതരമാണ്. മരിച്ച 40 പേരിൽ 33 പേർ കരൂർ ജില്ലയിൽ നിന്നുള്ളവരാണ്. ആറുവയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് മരിച്ചത്.

അതേസമയം, ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ ജുഡീഷ്യൽ കമീഷൻ ഞായറാഴ്ച വൈകീട്ട് അന്വേഷണം തുടങ്ങി. കരൂർ വേലുച്ചാമിപുരത്തെ പൊതുയോഗ സ്ഥലവും സമീപ പ്രദേശങ്ങളും ജസ്റ്റിസ് അരുണ ജഗദീശൻ സന്ദർശിച്ചു. പിന്നീട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മൊഴിയെടുത്തു. പൊതുജനങ്ങളുമായും അവർ സംസാരിച്ചു.

Tags:    
News Summary - Amid blame game, letter reveals TVK sought temporary power shutdown at Karur rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.