അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തു നിറച്ച കാർ കണ്ടെത്തിയ സംഭവം; സചിൻ വാസെ ഉൾപ്പെടെ 10 പേർക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: കോടീശ്വരൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച എസ്.യു.വി കണ്ടെത്തിയ സംഭവത്തിലും ബിസിനസുകാരനായ മൻസുഖ് ഹിരേനിെൻറ കൊലപാതകത്തിലും മുൻ പൊലീസ് ഉദ്യോഗസ്ഥനായ സചിൻ വാസെ ഉൾപ്പെടെ 10 പേർക്കെതിരെ കുറ്റപത്രം. 9000 പേജുള്ള കുറ്റപത്രമാണ് എൻ.ഐ.എ സമർപ്പിച്ചത്.

സചിൻ വാസെക്ക് പുറമെ വിനായക് ഷിൻഡെ, നരേഷ് ഗോർ, റിയാസുദ്ദീൻ കാസി, സുനിൽ മാനെ, ആനന്ദ് ജാദവ്, സതീഷ് മോത്കുരി, മനീഷ് സോണി, സന്തോഷ് ശേലർ എന്നിവർക്കെതിരെയാണ് കുറ്റപത്രം. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് എല്ലാ പ്രതികളും.

കൊലപാതകം, ക്രിമിനൽ ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ, സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യൽ എന്നിവക്ക് പുറമെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. 200 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. വിവിധ ഘട്ടങ്ങളിലായി മൂന്ന് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

മുംബൈയിലെ അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഗാംദേവി പൊലീസ് സ്റ്റേഷനിലാണ് ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. താനെയിലെ ബിസിനസുകാരനായ മൻസുഖ് ഹിരേനിെൻറ മഹീന്ദ്ര എസ്.യു.വി കാർ കാണാതായ സംഭവത്തിൽ വിക്രോലി സ്റ്റേഷനിലാണ് രണ്ടാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഹിരേനിെൻറ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മൂന്നാമത്തെ എഫ്.ഐ.ആർ. തുടർന്ന് എൻ.ഐ.എ കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായി പത്തോളം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

2021 ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. പിന്നീട് മൻസുഖ് ഹിരേൻ തെൻറ വാഹനം മോഷണം പോയെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മാർച്ച് അഞ്ചിന് മൻസുഖിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Ambani bomb scare charge-sheet against Sachin Waze, nine others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.