ഹൈദരാബാദ്: 2005ലെ ഹൈദരാബാദ് ചാവേർ ബോംബ് സ്ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിൽ ഹൈദരാസിന് സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു ഹോംഗാർഡ് കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ബാദ് മെട്രോപൊളിറ്റൻ സെഷൻസ് കോടതിയുടേതാണ് നടപടി. 2005 ഒക്ടോബർ 12ന് അതീവ സുരക്ഷ മേഖലയായ ഹൈദരാബാദ് ടാസ്ക് ഫോഴ്സ് ഒാഫീ
ബംഗ്ലാദേശിലെ ഭീകര സംഘടനയായ ഹർകതുൽ ജിഹാദ്-ഇ-ഇസ്ലാമി എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നായിരിന്നു പ്രത്യേക അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. അബ്ദുൾ സഹീദ്, അബ്ദുൾ കലീം, ഷക്കീൽ, സയിദ് ഹാജി, അജ്മൽ അലി ഖാൻ, അസ്മാത് അലി, മഹമൂദ് ബറൂദവാല, ഷെയ്ഖ് അബ്ദുൾ കാജ, നഫീസ് ബിശ്വാസ്,ബിലൗദീൻ എന്നിവരാണ് കേസിലെ പ്രതികൾ.
ചാവേർ ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് മുഹമ്മദ് അബ്ദുൾ ഷാഹിദ്, ഗുലാം യസ്ദാനി എന്നിവരാണെന്നായിരുന്നു അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. ഇതിൽ ഷാഹിദ് പാകിസ്താനിൽ വെച്ചും ഗുലാം ഡൽഹിയിൽ വെച്ചും കൊല്ലപ്പെട്ടതായി എസ്.െഎ.ടി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.