ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് ആകാശപാത നിഷേധിച്ച സംഭവത്തിൽ അന്താരാഷ്ട്ര വ്യോ മയാന സംഘടന (ഐ.സി.എ.ഒ) പാകിസ്താന്റെ വിശദീകരണം തേടി. മോദിയുടെ സൗദി സന്ദർശനത്തിന് പാകിസ്താ ന് മുകളിലൂടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ച പ്രശ്നം ഇന്ത്യ അന്താരാഷ് ട്ര വ്യോമയാന സംഘടനയിൽ ഉന്നയിച്ചിരുന്നു.
അതിപ്രധാന വ്യക്തികളുടെ പ്രത്യേക വിമാനങ്ങൾ സ്വന്തം വ്യോമാതിർത്തിയിലൂടെ കടന്നു പോകുന്നതിന് സാധാരണനിലയിൽ ഏതൊരു രാജ്യവും അനുമതി നൽകുന്നതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കത്ത് ഐ.സി.എ.ഒ പ്രസിഡന്റിന് ലഭിച്ചതായും പാകിസ്താനോട് വിശദീകരണം തേടിയതായും സംഘടനയുടെ കമ്യൂണിക്കേഷൻ മേധാവി ആന്റണി ഫിൽബിൻ പറഞ്ഞു.
മോദിയുടെ സൗദിയാത്രക്ക് പാക് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കണമെന്ന അഭ്യർഥന തള്ളിയതായി നേരേത്ത വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറൈശിയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് വെളിപ്പെടുത്തിയത്.
അതിനിടെ, മറ്റൊരു വ്യോമപാത ഉപയോഗിച്ച് മോദി തിങ്കളാഴ്ച രാത്രിയോടെ സൗദി അറേബ്യയിലെത്തി.
കഴിഞ്ഞമാസം യു.എൻ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്താനു മുകളിലൂടെ അമേരിക്കയിലേക്ക് പറക്കുന്നതിനുള്ള അനുമതിയും നിഷേധിച്ചിരുന്നു. യൂറോപ്പ് യാത്ര നടത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക്വഴിയുള്ള വ്യോമപാത ഉപയോഗിക്കാൻ അനുമതി കിട്ടിയില്ല. ബാലാകോട്ട് വ്യോമാക്രമണ പശ്ചാത്തലത്തിലാണ് രണ്ടു രാജ്യങ്ങളും വ്യോമപാതവിലക്ക് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.